തിരുവമ്പാടി പഞ്ചായത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വൻ അഴിമതി ആരോപിച്ച് സിപിഐ(എം ). വീടുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ച് സൂപ്പർ എംആർഎഫിൽ എത്തിക്കുന്ന മാലിന്യങ്ങൾ പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കേതരം( റിജക്ട് വേസ്റ്റ്) എന്നീ നിലയിൽ വേർതിരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വിലയ്ക്ക് വിൽക്കുകയും, റിജക്ട് വേസ്റ്റ് കിലോയ്ക്ക് 5 രൂപ നിരക്കിൽ കൊണ്ടുപോകുന്നതിന് ഗ്രീൻ വേർമ്സ് എന്ന സ്വകാര്യ ഏജൻസിയുമായി മൂന്നുവർഷത്തേക്ക് കരാറിൽ ഏർപ്പെട്ടതുമാണ്.
കരാർ കാലാവധി 2003 ൽ അവസാനിച്ചെങ്കിലും വേസ്റ്റ് ഇപ്പോഴും കടത്തിക്കൊണ്ടു പോവുകയാണ്. മാത്രമല്ല അതിരാവിലെയും, വൈകുന്നേരം അഞ്ചുമണിക്ക് ശേഷവും ഏജൻസിയുടെ കോഡിനേറ്ററും മാലിന്യ കേന്ദ്രത്തിലെ താക്കോൽ സൂക്ഷിപ്പുകാരനും ഒത്തുചേർന്നുകൊണ്ട് തൂക്കത്തിൽ കൃത്രിമം കാണിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ കടത്തിക്കൊണ്ടു പോവുകയും ചെയ്യുന്നു. പഞ്ചായത്ത് ഭരണസമിതിയിലെ രണ്ട് പ്രമുഖരുടെ നേതൃത്വത്തിലാണ് ഈ വൻ അഴിമതി നടക്കുന്നത്.
കരാർ പുതുക്കുകയും വൻ അഴിമതി നടത്തിയ ഏജൻസിക്കും, നേതൃത്വം നൽകിയ ഭരണസമിതി അംഗങ്ങൾക്കും എതിരെ അന്വേഷണം നടത്തി ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐഎം തിരുവമ്പാടി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽസി എൻ പുരുഷോത്തമൻ, ഫിറോസ്ഖാൻ, സി ഗണേഷ് ബാബു, ഗീതാ വിനോദ്, കെ എം മുഹമ്മദലി, കെ ഡി ആന്റണി എന്നിവർ സംസാരിച്ചു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.