Ticker

6/recent/ticker-posts

Header Ads Widget


കുറ്റാരോപിതർക്ക് തുടർപഠനാനുമതി: ഇരട്ടനീതിയെന്ന് പിതാവ്


താമരശ്ശേരി: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അനുമതി നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇക്ബാൽ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവരുടെ തുടർപഠനം തടഞ്ഞ അതേ കോടതി തന്നെയാണ് താമരശ്ശേരിയിൽ ഈ വിദ്യാർത്ഥികൾക്ക് തുടർ പഠനാനുമതി നൽകിയതെന്നും, ഇത് ഇരട്ടനീതിയാണെന്നും ഇക്ബാൽ ചൂണ്ടിക്കാട്ടി.

"ഒരു കേസിലെ പ്രതികൾക്ക് ഒരു നീതിയും മറ്റൊരു കേസിലെ പ്രതികൾക്ക് മറ്റൊരു നീതിയും എന്നത് അംഗീകരിക്കാൻ കഴിയില്ല. സിദ്ധാർത്ഥിന്റെ കാര്യത്തിൽ തുടർപഠനം നിഷേധിച്ചെങ്കിൽ എന്റെ മകന്റെ ഘാതകർക്കും ആ നീതി തന്നെ ലഭിക്കണം," ഇക്ബാൽ ആവശ്യപ്പെട്ടു.

തന്റെ മകന് നീതി ലഭിക്കുന്നതിനായി ഏത് അറ്റം വരെയും പോകാൻ തയ്യാറാണെന്നും, നിയമപരമായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും ഇക്ബാൽ വ്യക്തമാക്കി. ഈ വിഷയത്തിൽ അധികാരികൾ അടിയന്തരമായി ഇടപെട്ട് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഷഹബാസ് വധക്കേസിലെ പ്രതികൾക്ക് തുടർപഠനാനുമതി നൽകിയത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

Post a Comment

0 Comments