അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ച കാസർകോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സസ്പെൻഡ് ചെയ്തു. ജില്ലാ കളക്ടർ ഇമ്പശേഖരനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഫേസ്ബുക്ക് വഴിയാണ് പവിത്രൻ രഞ്ജിതയെ അപമാനിച്ചത്. അനുശോചന പോസ്റ്റിന് താഴെ, ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗങ്ങളിലൂടെയാണ് പവിത്രൻ നഴ്സായ രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചത്. ഈ അധിക്ഷേപ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ മുഖ്യമന്ത്രിക്കും മറ്റും നിരവധി പരാതികൾ ഓൺലൈനായും അല്ലാതെയും ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
മുമ്പും പവിത്രൻ ജാതീയമായ അധിക്ഷേപം നടത്തിയതായി പരാതികൾ ഉയർന്നിട്ടുണ്ട്. മുൻമന്ത്രിയും എം.എൽ.എയുമായ ഇ. ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറിൽ പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.