Ticker

6/recent/ticker-posts

Header Ads Widget


ഭാര്യയെ കൊലപ്പെടുത്തിയത് കഴുത്തിൽ കറുത്ത ചരട് മുറുക്കി; ഭർത്താവിന്റെ കുറ്റസമ്മതം

മറ്റൊരാളുടെ ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ടതിനെ തുടർന്ന് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ പുതിയ വഴിത്തിരിവ്. ഭാര്യ ദിവ്യയെ കഴുത്തിൽ കറുത്ത ചരട് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ഭർത്താവും കേസിലെ പ്രതിയുമായ കുഞ്ഞുമോൻ പോലീസിന് മൊഴി നൽകി. തെളിവെടുപ്പിനിടെ കൊലപാതകം നടന്ന വീടിനടുത്തുള്ള കുളത്തിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കറുത്ത ചരട് കണ്ടെത്തുകയും ചെയ്തു.

പ്രതിയായ കുഞ്ഞുമോനെ കൊലപാതകം നടന്ന വരന്തരപ്പിള്ളി കൂട്ടോലിപ്പാടത്തെ പാറക്കവീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പീച്ചി കണ്ണാറ സ്വദേശി തെങ്ങലാൻ വീട്ടിൽ കുഞ്ഞിമോൻ (49) നെ വരന്തരപ്പിള്ളി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടിൽ ദിവ്യ (35) ആണ് കൊല്ലപ്പെട്ടത്.

ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇന്നലെ പോലീസിനെ അറിയിച്ചത് അവരുടെ അമ്മൂമ്മ ശാന്തയായിരുന്നു. തുടർന്ന് വരന്തരപ്പിള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയ പോലീസ്, ദിവ്യയുടെ കഴുത്തിൽ സംശയാസ്പദമായ കറുത്ത പാട് കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സയന്റിഫിക് ഓഫീസർ ലക്ഷ്മി നടത്തിയ പരിശോധനയിൽ ദിവ്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു.

ഇതിനെത്തുടർന്ന് ദിവ്യയുടെ ഭർത്താവ് കുഞ്ഞുമോനെ ചോദ്യം ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. കഴുത്ത് ഞെരിച്ചാണ് ദിവ്യയെ കൊലപ്പെടുത്തിയതെന്നും മരണം കൊലപാതകമാണെന്നും ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

Post a Comment

0 Comments