Ticker

6/recent/ticker-posts

Header Ads Widget


കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി


കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും കേന്ദ്രം പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ അവയെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെന്നും എന്നാൽ കേരളം ആ അധികാരം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നിലവിൽ, സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്ന് കാട്ടുപന്നിയെ മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ. കടുവയും ആനയും ഒന്നാം പട്ടികയിലാണ് ഉൾപ്പെടുന്നത്.

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരും ജനങ്ങളും വലിയ ബുദ്ധിമുട്ടിലാണ്. വിളനാശവും മനുഷ്യർക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറല്ലെന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങൾക്ക് നിലവിലുള്ള അധികാരം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Post a Comment

0 Comments